വാക്സിനേഷന് കേന്ദ്രത്തില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടർമാർ. ആലപ്പുഴ ജില്ലയില്‍ നാളെ ഡോക്ടർമാർ പണിമുടക്കുമെന്ന് അറിയിച്ചു. അടിയന്തര ചികിത്സകളില്‍ ഒഴികെ വിട്ടു നിൽക്കുവാനാണ് ഡോക്ടർമാർ തീരുമാനിച്ചിരിക്കുന്നത്. ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സംഭവത്തില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.
റീചാര്‍ജ് പ്ലാനുകളുടെ വില വർധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികൾ
ഒപി, കൊവിഡ് വാക്സിനേഷന്, പരിശോധന എന്നിവയിലുൾപ്പെടെ ഡോക്ടർമാർ വിട്ടു നിൽക്കും. അത്യാഹിത, ഗൈനക്കോളജി വിഭാഗം മാത്രമേ നാളെ പ്രവര്‍ത്തിക്കുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്. കൈനകരി കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്രബോസിന് ഇക്കഴിഞ്ഞ 24 നാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. കേസിലെ പ്രതികളായ സിപിഎം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, ലോക്കല്‍ സെക്രട്ടറിയുമായ രഘുവരന് എന്നിവര്‍ ഒളിവില്‍ ആണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക