അമരാവതി: ആന്ധ്രാപ്രദേശിൽ കടം വാങ്ങിയ പണം തിരികെ ചോദിച്ച സ്ത്രീയുടെ നെഞ്ചിൽ ചവിട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
പലിശയ്ക്ക് പണം നൽകുന്ന ഗോവർധനി (38)യെ ആണ് ഗുണ്ടൂർ ജില്ലയിലെ താഡേപ്പള്ളി മണ്ഡലത്തിലെ ചിറവരു ഗ്രാമത്തിലെ ഒരു ഓട്ടോഡ്രൈവർ പൊകല ഗോപീകൃഷ്ണ ആക്രമിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവത്തിൽ ഗോപീകൃഷ്ണനെ ഐപിസി 354, 323, 506, 509 വകുപ്പുകൾ പ്രകാരം മംഗലഗിരി റൂറൽ പോലീസ് സ്റ്റേഷനിലെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയവാഡയിൽ നിന്നുള്ള തുണി വ്യാപാരിയായ ഗോവിന്ദ ഗോവർധനി പലിശയ്ക്ക് പണം കൊടുത്തിരുന്നു. രണ്ട് വർഷം മുമ്പ് ഗോപീകൃഷ്ണ ഗോവർധനിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. മാസതവണയായി പണം തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് ഗോവർധിനി പണം നൽകിയത്.
എന്നാൽ തവണകൾ മുടങ്ങിയതോടെ ഗോപീകൃഷ്ണ തന്റെ ഓട്ടോയിൽ രാമചന്ദ്രപുരം ഭാഗത്തേക്ക് പോകുമ്പോൾ ഗോവർധനി തടഞ്ഞ് പണം ചോദിച്ചു. ഇതിൽ പ്രകോപിതനായ ഗോപീകൃഷ്ണ ഗോവർധിനിയെ അസഭ്യം പറയുകയും നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക