നെല്ലിയാമ്പതി: എസ്റ്റേറ്റില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ അമ്മക്കും മകള്‍ക്കും നേരെ പീഡനശ്രമം. പാടഗിരി സ്വദേശികളായ 42 കാരിയായ അമ്മയും 22കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്.
മുഖം മൂടിയും മഴക്കോട്ടും ധരിച്ചെത്തിയ അര്‍ദ്ധനഗ്നനായ അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞ് മകള്‍ക്കു നേരെ പീഡന ശ്രമവും നടത്തി.
രാജാക്കാട് എസ്റ്റേറ്റിലെ കാപ്പി തോട്ടത്തിലെ വിജനമായ സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. അമ്മയ്ക്കു നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും കുട ഉപയോഗിച്ച് ചെറുത്തു നിന്നു.
ഇതോടെ അക്രമി കാപ്പി തോട്ടത്തിനുള്ളിലേക്ക് ഓടി ഒളിക്കുകയായിരുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക