അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയില്‍ ഗർഭിണിയായ പോലീസ് ഉദ്യോഗസ്ഥയെ താലിബാൻക്കാർ വെടി വച്ചു കൊന്നതായി റിപ്പോർട്ട്. ജയിലിൽ സുരക്ഷാ ചുമതല ഉണ്ടയിരുന്ന ബാനു നെഗറിനെ വീട്ടിൽ കയറി ബന്ധുക്കളുടെ മുന്നിൽ വച്ചാണ് വെടി വച്ചു കൊന്നത്. ശക്തമായ പ്രതിഷേധം ഉയർന്നതോടെ അനേഷണം നടത്തുമെന്ന് താലിബാൻ അറിയിച്ചു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചു. മുൻ സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർക്കെല്ലാം താലിബാൻ പൊതുമാപ്പ് നൽകിയിരുന്നു. താലിബാന് ഇതിൽ പങ്കില്ലെന്നും വക്താവ് സബിയുല്ല മുജാഹിദ് പ്രതികരിച്ചു. അനേഷണം നടക്കുകയാണ്. നെഗറിന്റ കൊലപാതകത്തിനു പിന്നിൽ വ്യക്തിപരമായ ശത്രുതയോ മറ്റെന്തെങ്കിലും കാരണമോ ആകാം എന്നും താലിബാൻ വക്താവ് അവകാശപെട്ടു.
അതേ സമയം രാജ്യത്തു 2 ഇടത്തായി നടന്ന സ്ഫോടനത്തിൽ 7 പേര് മരിച്ചു. പഞ്ചശീർ പ്രവിശ്യയിൽ ശക്തമായ പോരാട്ടം തുടരുകയാണ്.ഏഴുജില്ലകളും പിടിച്ചെടുത്തെന്ന് താലിബാനും ശക്തമായ തിരിച്ചടി നല്കിയെന്നു പ്രതിരോധ സേനയും അവകാശപ്പെട്ടു.സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. താലിബാന് നേതാവ് മുല്ലാ ബറാദര്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക