തെക്കൻ പാകിസ്താനിൽ വൻ ഭൂചലനം അനുഭവപ്പെട്ടു . റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ ഭൂചലനത്തിൽ 20 പേർ മരിച്ചെന്നാണ് റിപ്പോർട്ട്.
വീടുകളടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും തടസപ്പെട്ടു. മരിച്ചവരിൽ ഒരു സ്ത്രീയും ആറുകുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്.
കെട്ടിടങ്ങൾക്കിടയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നാണ് സൂചന. ബലൂചിസ്ഥാനിലെ ഹർനൈയിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്. ഗതാഗത തടസവും മൊബൈൽ റേഞ്ച് നഷ്ടപ്പെട്ടതും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക