ചെന്നൈ: കനത്ത മഴയില്‍ മണ്ണിടിച്ചിലും വൃക്ഷങ്ങള്‍ കടപുഴകുന്നതും പതിവായതോടെ നീലഗിരി പൈതൃക ട്രെയിന്‍ സര്‍വിസ് നിര്‍ത്തിവെച്ചു.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സര്‍വ്വീസ് നിര്‍ത്തിവെച്ചതായി സേലം റെയില്‍വേ ഡിവിഷന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച രാവിലെ 7.10ന് മേട്ടുപ്പാളയത്തുനിന്ന് കൂനൂരിലേക്ക് ട്രെയിന്‍ പുറപ്പെട്ടെ ങ്കിലും അഡര്‍ലി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍പാളത്തിലേക്ക് ഭീമന് പാറകള്‍ ഉരുണ്ടുവീണ് കിടക്കുന്നതുകണ്ട് എന്ജിന് ഡ്രൈവര്‍ നിര്‍ത്തിയിടുകയായിരുന്നു. പിന്നീട് വിവരം മേലധികാരികളെ അറിയിച്ചു.
ട്രെയിനിലുണ്ടായിരുന്ന 180ഓളം യാത്രക്കാരെ ബസുകളിലും മറ്റുമായി ഊട്ടിയിലേക്ക് കയറ്റിവിടുകയായിരുന്നു. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് ട്രെയിന്‍ സര്‍വിസ് മുടങ്ങുന്നത്.ഒക്ടോബര്‍ 24 മുതല്‍ മേട്ടുപ്പാളയം-കൂനൂര്‍ ട്രെയിന്‍ സര്‍വിസ് റദ്ദാക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക