ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താമെന്ന് സുപ്രീം കോടതി. നവംബര്‍ 10 വരെയാണ് 139.5 അടി വരെ ജലനിരപ്പ് നിലനിര്‍ത്താനുള്ള അനുമതിയുള്ളത്. മേല്‍നോട്ട സമിതിയുടെ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു.
സാഹചര്യമനുസരിച്ച് സമിതിക്ക് ജലനിരപ്പ് പുനപരിശോധിക്കാമെന്നും നവംബര്‍ എട്ടിനകം സത്യവാങ്മൂലം നല്‍കാനും കേരളത്തിനോട് കോടതി നിര്‍ദേശിച്ചു. നവംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.
ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടി പിന്നിട്ടിരുന്നു. 138.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ജലനിരപ്പ് 138 അടിയെത്തിയത്. സെക്കന്‍ഡില്‍ 3800 ഘനയടി വെള്ളമാണ് ഇപ്പോള്‍ ഒഴുകിയെത്തുന്നത്. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക