പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഭര്‍ത്താവ് സ്കൂളിൽ പോയ സമയത്ത് മരുമകളെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പോലീസ് കേസെടുത്തു.
ഭർത്താവ് സ്കൂളിൽ പോയ സമയത്ത് പിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും കാണിച്ച് യുവതി വ്യാഴാഴ്ച ഗുണ ജില്ലയിലെ മയാന പോലീസ് സ്റ്റേഷനെ സമീപിച്ചു.
രാജസ്ഥാൻ സ്വദേശിനിയായ 21കാരിയായ യുവതി ഗുണയിൽ നിന്നുള്ള 22കാരനെയാണ് വിവാഹം കഴിച്ചത്. 12-ാം ക്ലാസ് വിദ്യാർത്ഥിയായ യുവതിയുടെ ഭർത്താവ് ഭാര്യയ്ക്കൊപ്പം പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി.
പോലീസ് പറയുന്നതനുസരിച്ച് യുവതിയുടെ ഭർത്താവ് 12-ാം ക്ലാസ് വിദ്യാർത്ഥിയാണ്. അദ്ദേഹം തന്റെ ഗ്രാമത്തിൽ നിന്ന് ദിവസവും സ്കൂളിലേക്ക് പോകുമായിരുന്നു.
“ഭർത്താവ് സ്കൂളിൽ പോയിരുന്ന സമയത്ത് ഭര്‍തൃപിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും ഇപ്പോൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു.
പിതാവിന്റെ പക്കൽ നിരവധി നിയമവിരുദ്ധ ആയുധങ്ങൾ ഉണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതിനിടയിൽ അദ്ദേഹം പലപ്പോഴും കാണിക്കാറുണ്ടെന്നും യുവതി ആരോപിച്ചു.
കുടുംബത്തിലെ മറ്റ് സ്ത്രീകളെ ഇയാൾ ബലാത്സംഗം ചെയ്യുകയും മിണ്ടാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇര ആരോപിച്ചു. എന്നാൽ കുടുംബത്തിലെ സ്വത്ത് തർക്കമാണ് തന്നെ കുടുക്കിയതെന്നാണ് പ്രതിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക