കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമൈക്രോൺ ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി വൈറസ് ബാധയുടെ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ രണ്ട് യാത്രക്കാർക്കാണ് ഇന്ന് കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ ഏറ്റവും അപകടകാരിയായ വൈറസായാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. നവംബർ 27 നാണ് രണ്ട് യാത്രക്കാരും ദക്ഷിണാഫ്രിക്കയിൽ നിന്ന് സിഡ്നിയിൽ എത്തിയത്.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച രണ്ടു പേർക്കും ലക്ഷണമൊന്നുമില്ല. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണ് ഇരുവരും. ഉടൻ തന്നെ ഇവരെ ക്വാറന്റീൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു. രണ്ട് പേർക്ക് പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ വിമാനത്തിലുണ്ടായിരുന്ന 260 യാത്രക്കാരും അടുത്തിടപഴകിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാവരോടും ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് നിർദേശം നൽകി. യൂറോപ്പിൽ ഇതിനകം വിവിധ രാജ്യങ്ങളിൽ ഒമൈക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പല രാജ്യങ്ങളും യാത്രാവിലക്കും ഏർപ്പെടുത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക