ഡൽഹി: മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഡൽഹി അതിർത്തിയിൽ ക്യാമ്പ് ചെയ്ത കർഷകരുടെ മരണത്തിന് സർക്കാരിന്റെ പക്കൽ രേഖകളില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പാർലമെന്റിനെ അറിയിച്ചു.
ഒരു വർഷം നീണ്ടുനിന്ന സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് കേന്ദ്രം ധനസഹായം നൽകുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ഷകരുടെ മരണത്തിന് കൃഷി മന്ത്രാലയത്തിന് ഒരു രേഖയുമില്ല. അതുകൊണ്ട് ഇങ്ങനൊരു
ചോദ്യം ഉദിക്കുന്നില്ല. കേന്ദ്രമന്ത്രി തോമർ പറഞ്ഞു,
2020 നവംബർ മുതൽ സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിൽ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ 700-ലധികം കർഷകർ കൊല്ലപ്പെട്ടുവെന്ന് കർഷക നേതാക്കൾ അഭിപ്രായപ്പെടുന്നു.
കഠിനമായ കാലാവസ്ഥ, വൃത്തിഹീനമായ സാഹചര്യങ്ങൾ മൂലമുണ്ടാകുന്ന അസുഖം, ആത്മഹത്യ എന്നിവയാണ് പ്രധാനമായും മരണങ്ങൾക്ക് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക