ആർഎസ്എസും എസ്ഡിപിഐയും സംസ്ഥാനത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ തനിമയെ തന്നെ ഇല്ലാതാക്കുന്ന ഈ ശ്രമം ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഒന്ന് മറ്റൊന്നിന് വളമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയെ മറ്റൊരു വര്‍ഗീയത കൊണ്ട് നേരിടുകയല്ല വേണ്ടത്, ഇത്തരം ശ്രമത്തെ തടയിടുന്നതിനായി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാന്‍ വന്നവര്‍ വിളിച്ച മുദ്രാവാക്യം അറിഞ്ഞില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
അതേസമയം, കെ റെയിലിനെതിരായ എതിര്‍പ്പിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം കാര്യങ്ങള്‍ നടക്കണമെന്നാണ് നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. എതിര്‍പ്പുണ്ടെന്നു കരുതി ഒരു പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിക്കില്ലെന്നും കോവളം – ബേക്കല്‍ ജലപാത കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക