കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി.തോമസിന്റെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു. തൃക്കാക്കര എംഎല്‍എയായിരിക്കെയാണ് പി.ടി തോമസ് അന്തരിച്ചത്. അദ്ദേഹത്തിന് ഒരു കോടിയോളം കടബാധ്യതയുണ്ടെന്നും ആ ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിന്ദു അമ്മിണിയെ ആക്രമിച്ച പ്രതി അറസ്റ്റില്‍, ബിന്ദുവാണ് ആക്രമിച്ചതെന്ന് ഭാര്യ
അദ്ദേഹത്തിന്റെ കുടുംബത്തിനായി പാർട്ടിക്ക് ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും വലിയ സഹായമായിരിക്കും അദ്ദേഹത്തിന്റെ ബാധ്യതകൾ ഏറ്റെടുക്കുക എന്നത്. തനിക്ക് 57.31 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി പി.ടി.തോമസ് പറഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പി.ടി.തോമസ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
റോയൽ എൻഫീൽഡിന് കടുത്ത മത്സരവുമായി യെസ്ഡി ബൈക്ക് ജനുവരി 13ന് പുറത്തിറക്കും
ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ഇനങ്ങളിലാണ് ഇത്രയധികം തുക ബാധ്യതയുള്ളത്. മാത്രമല്ല, ഇടുക്കി സ്വദേശിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്നു വിട്ടു കിട്ടുന്നതിന് 14 ലക്ഷം രൂപയുടെ ജാമ്യം നിന്ന വകയിലും അദ്ദേഹത്തിന് ബാധ്യതയുണ്ട്. ആയതിനാൽ തന്നെ പി.ടി തോമസിന്റെ കടബാധ്യതകളും അദ്ദേഹത്തിന്റെ ഇളയ മകന്റെ വിദ്യാഭ്യാസ ചെലവും പാര്‍ട്ടി ഏറ്റെടുക്കണമെന്ന് ഡൊമിനിക് പ്രസന്റേഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക