ഇറ്റലി: ഇറ്റലിയിൽ 7 വയസ്സുള്ള ആൺകുട്ടി പിതാവിന്റെ കുത്തേറ്റ് മരിച്ചു.കോടതി ഉത്തരവിനെ തുടര്‍ന്ന് പുതുവത്സരം ആഘോഷിക്കാന്‍ പിതാവിന്റെ അടുത്തെത്തിയ കുട്ടിയാണ് കൊല്ലപ്പെട്ടത്.
കുട്ടിയുടെ പിതാവ് 40 കാരനായ ഡേവിഡ് പൈറ്റോണി ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയാണ്. മുമ്പ് ഇയാള്‍ക്കെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു. മാത്രമല്ല, ജോലിസ്ഥലത്ത് സഹപ്രവർത്തകനെ കുത്താൻ ശ്രമിച്ചതിന് ഇയാള്‍ വീട്ടുതടങ്കലിലായിരുന്നു.
ഇതൊക്കെയാണെങ്കിലും പുതുവർഷ രാവിൽ ഇറ്റലിയിലെ വാരീസ് പ്രവിശ്യയിലെ മൊറാസോണിലെ കമ്യൂണിലുള്ള തന്റെ വീട്ടിൽ തന്റെ മകൻ തന്നോടൊപ്പം സമയം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൈറ്റോണിയുടെ ഹർജി കോടതി അംഗീകരിച്ചു.
അമ്മയ്ക്കും മുത്തശ്ശിമാർക്കുമൊപ്പം താമസിച്ചിരുന്ന കുട്ടിയ്ക്ക് പിതാവിനൊപ്പം സമയം ചെലവഴിക്കുന്നതിൽ എതിർപ്പുണ്ടായിരുന്നു,.മാത്രമല്ല മൊറാസോണിലേക്ക് അയക്കരുതെന്ന് രക്ഷിതാക്കളോട് അപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. എന്നിട്ടും അവർക്ക് കോടതി വിധി അനുസരിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു.
വീട്ടിൽ കുട്ടിയും പിതാവും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി അറിയില്ല. 7 വയസ്സുകാരന്റെ തൊണ്ടയിൽ കത്തികൊണ്ട് മുറിവുണ്ടായിരുന്നെന്നും പൈറ്റോണിയുടെ പിതാവിന്റെ വസ്തുവിലുള്ള വാർഡ്രോബിൽ സൂക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
തന്റെ അക്രമ പ്രവണതകളെക്കുറിച്ച് പോലീസിൽ പരാതിപ്പെടുകയും വിവാഹമോചനം നേടാൻ പോകുകയും ചെയ്ത ഭാര്യയോടുള്ള പ്രതികാരമായാണ് പൈറ്റോണി മകനെ കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക