പാലക്കാട്ടെ വൃദ്ധ ദമ്പതികളുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രണ്ടാമത്തെ മകൻ സനൽ ബെംഗളൂരുവിലേക്ക് കടന്നതായി പൊലീസ് വ്യക്തമാക്കി.
ഇയാൾ ഇന്നലെ രാത്രി 9 മണി വരെ വീട്ടിൽ ഉണ്ടായിരുന്നതായി ബന്ധുവായ രമേശ് പറയുന്നു. സനലിനെ കാണാനില്ലെന്ന് രമേശ് പൊലീസിനെ അറിയിച്ചു.
നിലവിൽ സനലിന്റെ ഫോൺ സ്വിച്ച് ഓഫാണ്. പ്രതീക്ഷാ നഗര്‍ സ്വദേശികളായ ചന്ദ്രന് (65), ഭാര്യ ദേവി (56) എന്നിവരാണ് മരിച്ചത്. ഇവരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ചന്ദ്രന്റെ മൃതദേഹം ലിവിംഗ് റൂമിലും ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. മുറികളില്‍ മൃതദേഹം വലിച്ചിഴച്ച പാടുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക