കൊട്ടിയം ∙ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ചനിലയിലും ഭർത്താവിനെ അവശനിലയിലുംകണ്ടെത്തി. വെളിച്ചിക്കാല ജംക്ഷനു സമീപം സാലു ഹൗസിൽ ജാസ്മിൻ (40) ആണു മരിച്ചത്.
ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പൊലീസിന്റെ
പ്രാഥമിക നിഗമനം. അമിതമായി ഗുളികകൾ കഴിച്ചനിലയിൽ ഭർത്താവ് ഷൈജുഖാനെ (45) മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജാസ്മിന്റെ മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. കഴുത്തിൽ കയറിട്ടു മുറുക്കിയതിന്റെയും കൈയിൽ മുറിവേറ്റതിന്റെയും പാടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക