മുംബൈ: കഴിഞ്ഞ രണ്ട് വർഷമായി തന്റെ പിതാവും ജ്യേഷ്ഠനും തന്നെ പലതവണ ബലാത്സംഗം ചെയ്തതായി മുംബൈയിലെ 16 കാരിയായ പെൺകുട്ടി ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം സ്കൂൾ അധ്യാപികയോടും പ്രിൻസിപ്പലിനോടും പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സ്കൂൾ അധികൃതർ ഒരു എൻജിഒയുമായി ബന്ധപ്പെട്ടു, ഇത് പോലീസിൽ പരാതിപ്പെടാൻ പെൺകുട്ടിയെ ഉപദേശിച്ചു.
2019 ജനുവരിയിൽ താൻ ഉറങ്ങുന്നത് കണ്ടപ്പോൾ 43 കാരനായ പിതാവ് തന്നെ ആദ്യമായി ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. അതേ മാസം തന്നെ അവളുടെ 20 വയസ്സുള്ള സഹോദരനും അവളെ പീഡിപ്പിച്ചു.
അച്ഛനും സഹോദരനും തന്റെ അനുജത്തിയെയും ലൈംഗികമായി ദുരുപയോഗം ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും അതിനാലാണ് തന്റെ ദുരനുഭവം അധ്യാപികയോട് വെളിപ്പെടുത്താൻ തീരുമാനിച്ചതെന്നും പെൺകുട്ടി പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുത്തു. പിതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, തുടർന്ന് അവരെ അറസ്റ്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക