ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാഴ്ച അടച്ചിടാൻ തീരുമാനം. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം നാളെ മുതൽ പ്രാബല്യത്തിൽ വരും. സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിലാണ് ആ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കുക. തുടർന്ന് രണ്ടാഴ്ച അടച്ചിടും. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പുതിയ മദ്യനയത്തില്‍, 175 ഔട്ട് ലെറ്റുകള്‍ തുറന്നേക്കും
സംസ്ഥാനത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിൾ ജോലി ചെയ്യുവാൻ അനുവദിക്കും. സി കാറ്റഗറിയിലായ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാനം 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു. മുതിർന്ന പൗരന്മാർ, കുട്ടികൾ, വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന പരിപാടിയിൽ റസിഡന്റ്സ് അസോസിയേഷനുകളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക