ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തി. ഏഴ് സംസ്ഥാനങ്ങളിൽ പ്രതിവാര കേസുകൾ കുത്തനെ കുറഞ്ഞു. സംസ്ഥാനങ്ങളിൽ പരിശോധനയുടെ എണ്ണം കൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രി നിർദേശിച്ചു.
അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയെത്തുന്നത്. രണ്ട് ലക്ഷത്തി അൻപത്തിയയ്യായിരത്തി എണ്ണൂറ്റി എഴുപത്തി നാല് പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.
ദില്ലി, മുംബൈ, ബിഹാർ, ഗുജറാത്ത്, ഭോപാൽ തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളിൽ കുറവുണ്ടായി. ദില്ലിയിൽ കൊവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഉടൻ ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകിരിച്ച കർണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു. മൂന്നാം തരംഗത്തിന്റെ തുടക്കത്തിൽ രോഗവ്യാപനം ഏറ്റവും രൂക്ഷമായിരുന്ന മഹാരാഷ്ട്രയിൽ കണക്കുകൾ മുപ്പതിനായിരത്തിന് താഴെയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക