രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് ഇത്തവണ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ അതിഥിയായി നടി ഭാവന എത്തിയിരുന്നു. മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഭൂരിഭാഗം ചിത്രങ്ങളുടെയും അണിയറയിൽ വനിതാ സംവിധായകനായിരുന്നു എന്നതും പ്രത്യേകതയായിരുന്നു.
ജനപക്ഷത്ത് നില്ക്കുന്ന പൊതുസര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ
താരാ രാമാനുജം സംവിധാനം ചെയ്ത ‘നിഷിദ്ധോ’, കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’, വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൂഴങ്കല്‍’, ‘ഐ ആം നോട്ട് ദി റിവര്‍’, ‘ഝലം’ എന്നീ ഇന്ത്യന്‍ മത്സര ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടിയിരുന്നു. രണ്ടു തവണ ഓസ്കാര്‍ പുരസ്കാരം നേടിയ ഇറാനിയന്‍ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എ ഹീറോ’ എന്ന ചിത്രത്തെയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്തു.
ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ട കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന്‍, ബംഗ്ലാദേശ് നടി അസ്മേരി ഹഖ്, അനുരാഗ് കശ്യപ്, വെട്രിമാരന്, ഗിരീഷ് കാസറവള്ളി, ഡോ ബോബി ശര്‍മ്മ ബറുവ, ഡോ രശ്മി ദൊരൈസ്വാമി, അശോക് റാണെ, അമൃത് ഗാംഗര്‍, രേഖ ദേശ്പാണ്ഡെ തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടും ഇത്തവണത്തെ മേള ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക