എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെവി തോമസിനെതിരായ നടപടി യോഗത്തിൽ പ്രധാന ചർച്ചയാകും.
ഫല പ്രഖ്യാപനം നടന്ന് ആറുമാസത്തിനകം ബിരുദം നൽകണമെന്ന് യു.ജി.സി.
ചർച്ച നടത്തുന്ന അഞ്ചംഗ സമിതിയിലെ അധ്യക്ഷനായി എ.കെ ആന്റണി ഉണ്ടാകും. സംഭവത്തിൽ കെ.വി തോമസിനോട് വിശദീകരണം തേടുകയും തുടർന്ന് നടപടി സ്വീകരിക്കുകയും ചെയ്യും.
മോദി- ബൈഡൻ ഓൺലൈൻ ചർച്ച ഇന്ന് നടക്കും; യുക്രെയ്ൻ യുദ്ധം പ്രധാന ചർച്ചാ വിഷയം.
രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് കെ.വി തോമസ് കാണിച്ചതെന്നായിരുന്നു കെപിസിസി അധ്യക്ഷന് കെ സുധാകരന് പറഞ്ഞത്. അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് വന്നെന്ന് പറയുന്ന തോമസിന്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക