കോട്ടയം: കെ റെയിലിനുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് ബാങ്കുകള്‍ വായ്പ കൊടുക്കുമെന്നു പറയുന്ന സര്‍ക്കാരും പിണറായി വിജയനും ഈ നാടിനെ കബളിപ്പിക്കുകയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രഖ്യാപനം മാത്രമാണിത്. ഒരു ബാങ്കും ലോണ്‍ കൊടുക്കാന്‍ തയാറാകില്ല. ഒരു പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ രേഖവച്ച് ഏതു ബാങ്ക് വായ്പകൊടുക്കും? സില്‍വര്‍ലൈന്‍ തട്ടിപ്പുപോലെ ലോണ്‍ കിട്ടുമെന്നു പറഞ്ഞും മുഖ്യമന്ത്രി പാവങ്ങളെ വ്യാമോഹിപ്പിക്കുന്നു. ലോണ്‍ കൊടുക്കുമെന്ന് അറിയിച്ചിട്ടില്ലെന്നാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്. ജനശക്തിക്കു മുന്നില്‍ പട്ടാളവും തോക്കും തലതാഴ്ത്തിയിട്ടേയുള്ളൂ. കേരളത്തിലും അതു സംഭവിക്കുമെന്ന് സുധാകരന് കോട്ടയത്ത് പറഞ്ഞു.
സമരമുഖത്ത് എവിടംവരെ പോകാനും തയാറാണ്. അറസ്റ്റു ചെയ്യുകയോ നഷ്ടപരിഹാരം ഈടാക്കുകയോ ചെയ്തോട്ടെ. ഞങ്ങള്‍ ജയിലില്‍ പോകും. നാടിന്റെ അസ്ഥിത്വം തകര്‍ക്കുകയും ജനങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്ന കെ റെയില്‍ വരാന്‍ ഒരു കാരണവശാലും അനുവദിക്കില്ല. പദ്ധതി കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങള്‍ക്ക് കക്ഷിരാഷ്ര്ടീയ ഭേദമില്ലാതെ ജനങ്ങള്‍ എതിരാണ്. എന്നിട്ടും മനസിലാകുന്നില്ലെങ്കില്‍ ഇത് മുഖ്യമന്ത്രിയുടെ വാട്ടര്‍ ലൂ ആയിരിക്കും. ഇത്രയേറെ പ്രതിഷേധം ഉയര്‍ന്നിട്ടും മുഖ്യമന്ത്രി വീരസ്യം പറഞ്ഞു നടക്കുന്നു. അതുതന്നെയായിരുന്നു പണ്ടു ബംഗാളിലും. അവിടെ എന്താണോ സംഭവിച്ചത് അതുതന്നെ കേരളത്തിലും സംഭവിക്കും. സി.പി.എമ്മിന്റെ അവസാനത്തെ പച്ചത്തുരുത്തും നഷ്ടപ്പെടാന്‍ പോകുകയാണ്.
സി.പി.എമ്മുകാരന്റെ വീട്ടില്‍ കൊലക്കേസ് പ്രതിയായ ആര്.എസ്.എസുകാരന് ഒളിവില്‍ കഴിഞ്ഞതിന് സി.പി.എമ്മാണു മറുപടി പറയേണ്ടതെന്ന് സുധാകരന് പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്തുള്ള സി.പി.എമ്മുകാരന്റെ വീട്ടില്‍ കൊലക്കേസ് പ്രതി അഭയം തേടിയതിനു പിന്നിലെ ഗൂഢാലോചന പോലീസ് അന്വേഷിക്കണം. അതിനു പിന്നിലെ രഹസ്യം പുറത്തു കൊണ്ടുവരണമെന്നാണ് കോണ്‍ഗ്രസും ആവശ്യപ്പെടുന്നതെന്നും സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക