തിരുവനന്തപുരം: പ്ളസ് 2 കെമിസ്ട്രി ഉത്തര സൂചിക നിലവിലെ രീതിയില്‍ പിന്തുടര്ന്നാല് വിദ്യാര്‍ഥികള്‍ക്ക് 12 മാര്‍ക്ക് വരെ നഷ്ടപ്പെടുമെന്ന് അധ്യാപകര്‍ പറയുന്നു. ഉത്തരങ്ങളിലെ വൈവിധ്യം പരിഗണിക്കാതെ തയ്യാറാക്കിയതാണ് ഉത്തര സൂചിക എന്നാണ് അധ്യാപകര്‍ ഉന്നയിക്കുന്ന പ്രധാന വാദം.
പിഴവുകളും പരിമിതികളും നിറഞ്ഞ ഉത്തരസൂചിക മാറ്റിയാലെ നാളെ മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കാനാകൂ എന്നും അധ്യാപകര്‍ പറയുന്നു.
പ്്ളസ് 2 കെമിസ്ട്രി ചോദ്യപേപ്പർ ഏറെ വിഷമമുള്ള ചോദ്യങ്ങൾ നിറഞ്ഞതും ധാരാളം അക്ഷരതെറ്റുകൾ ഉള്ളതുമായിരുന്നു എന്ന് വിദ്യാർത്ഥികളും അധ്യാപകരും പറയുന്നു. ചോദ്യം തയ്യാറാക്കിയ അധ്യാപകന് തന്നെ തയ്യാറാക്കിയ ഉത്തരസൂചികയാണ്.
വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. ഉപരിപഠനത്തിന് അനുകൂല സമയം, ഭാഗ്യം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും, വീട് വിട്ട് കഴിയേണ്ടി വരും; ഇന്നത്തെ ജാതകം
ഇതില്‍ ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളിലെ സാധ്യമായ വൈവിധ്യത്തെ കണക്കിലെടുത്തിട്ടില്ല. ഈ ഉത്തര സൂചിക വെച്ച് ഉത്തരപേപ്പര്‍ നോക്കിയാൽ ഒരു കുട്ടിക്ക് അർഹമായ 12 മാർക്ക് നഷ്ട്ടപ്പെടുന്ന അവസ്ഥ ഉണ്ടാകുമെന്ന് അധ്യാപകര്‍ പറയുന്നു .
മൂല്യനിര്‍ണയം വൈകിക്കുന്നതില്‍ അധ്യാപകര്‍ക്ക് വിഷമം ഉണ്ട്. പക്ഷെ വര്‍ഷങ്ങളായി കെമിസ്ട്രി പഠിപ്പിക്കുകയും മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്നവര്‍ ഉത്തര സൂചികയുടെ പരിമിതികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ അത് അംഗീകരിക്കാത്തത് എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക