ലക്ഷദ്വീപ് പൊന്നുപോലെ കാത്തുസൂക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ ലോകത്തേക്ക് ഒരു യാത്ര.
പവിഴപുറ്റുകളുടെ സൗന്ദര്യം നിറഞ്ഞ ലക്ഷദ്വീപിനെ സുന്ദരിയാക്കുന്നത് അന്നാട്ടിലെ സംസ്കാരവും ജനങ്ങളുമൊക്കെയാണ്.
ടൂറിസമാണ് ഇവിടുത്തെ പ്രധാനവരുമാന മാർഗം. വളരെയധികം കടമ്പകൾ കടന്നാൽ മാത്രമേ ദ്വീപ് സമൂഹത്തിലേക്കുള്ള പ്രവേശനാനുമതി ലഭിക്കുകയുള്ളു.
കണ്ണാടി പോലെ കടലിന്റെ അടിത്തട്ട് കാണാൻ കഴിയുന്ന വെള്ളം, മനോഹരമായ പവിഴപ്പുറ്റുകൾ, എല്ലാം കൊണ്ടും ഒരുതരം കടലിന്റെ ലോകത്തായി പോകുന്ന അനുഭവമാണ് ലക്ഷദ്വീപ് യാത്ര.
ചെറുതും വലുതുമായ 36 ദ്വീപുകളാണുള്ളത്. ചെറിയ പാണി എന്ന ദ്വീപ് കടലിലേക്ക് താണുപോയി. ഇവയില്‍ ജനവാസമുള്ളത് പതിനൊന്നെണ്ണത്തില്‍ മാത്രം.
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളാണ് ദ്വീപുകളുടെ ജീവനാഡി. പവിഴപ്പുറ്റുകളുടെ വർണകാഴ്ച മാത്രമല്ല വിവിധതരം സസ്യങ്ങളുടെയും ജലജീവികളുടെയും ആവാസ കേന്ദ്രംകൂടിയാണിവിടം.
സഞ്ചാരികളുടെ കുത്തൊഴുക്കില്‍ പവിഴപ്പുറ്റുകളും പൈതൃക തീരവും നശിക്കുമെന്നതിനാൽ യാത്രക്കാർക്ക് ചില നിയന്ത്രണങ്ങളും ഏർപ്പെടുത്തിട്ടുണ്ട്. കടലിനടിയില്‍ കാഴ്ചയുടെ അദ്ഭുതം തീര്‍ക്കുന്ന പവിഴപ്പുറ്റുകള്‍ കാണുവാന്‍ മാത്രമേ അനുമതിയുള്ളൂ.
അതില്‍ തൊടുന്നതോ എടുക്കുന്നതോ ഇവിടെ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പവിഴപ്പുറ്റുകളുടെ കാഴ്ച ആസ്വദിക്കാനും വിനോദസഞ്ചാരികൾക്ക് അവസരമുണ്ട്. സ്നോർക്കലിങ്, കയാക്കിങ്, സ്കൂബാ, വിൻഡ് സർഫിങ്ങ്, കയാക്കിങ്ങ്, ഫിഷിങ്ങ് തുടങ്ങിയ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക