മംഗലാപുരം: നാടിനെ നടുക്കിയ മംഗലാപുരം വിമാന ദുരന്തത്തിന് ഇന്ന് 12 വയസ്. 158 പേരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 52 മലയാളികള്‍ ആയിരുന്നു.
ദുരന്തം നടന്ന 12 വര്‍ഷം കഴിഞ്ഞ മാന്യമായ നഷ്ടപരിഹാരം കിട്ടാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോഴും മരിച്ചവരുടെ കുടുംബങ്ങള്‍.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട് മംഗളൂര് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകര്‍ന്ന് വീണത്. 2010 മെയ് 22 ന് രാവിലെ ആറരയ്ക്കായിരുന്നു അപകടം.
ജനങ്ങൾ കഷ്ടപ്പെടുമ്പോൾ സര്‍ക്കാര്‍ സന്തോഷിക്കാൻ തുടങ്ങിയാൽ എന്ത് ചെയ്യും? കേന്ദ്ര സര്‍ക്കാര്‍ നികുതി കുറിച്ചിട്ടും സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഉമ്മൻ ചാണ്ടി
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 182, ബോയിംഗ് വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന 166 പേരില്‍ രക്ഷപ്പെട്ടത് എട്ട് പേര് മാത്രമാണ്. 158 പേരാണ് മരണപ്പെട്ടത്.
ഇന്ത്യയില്‍ സംഭവിച്ച മൂന്നാമത്തെ വലിയ വിമാന ദുരന്തമായിരുന്നു മംഗലാപുരം വിമാന ദുരന്തം. പൈലറ്റിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക