12 രാജ്യങ്ങളിൽ നിന്ന് 10 ദിവസത്തിനുള്ളിൽ 92 കുരങ്ങുപനി കേസുകൾ സ്ഥിരികരിച്ചതായി ലോകാരോഗ്യ സംഘടന. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലും മങ്കി പോക്സ് വ്യാപകമാകുന്നതായി റിപ്പോർട്ടുണ്ട്.
കുരങ്ങുപനിയുടെ കൂടുതൽ കേസുകൾ ഇനിയും റിപ്പോർട്ട് ചെയ്യപ്പെടാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടണ്ട്. രോഗലക്ഷണങ്ങളുമായി വിദേശത്ത് നിന്ന് വരുന്നവർ ഡോക്ടറെ കണ്ട് പരിശോധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലിൽ ആദ്യ കേസ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗിയെ ടെൽ അവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതൊരു പകർച്ചവ്യാധിയല്ല. പക്ഷേ പൊതുജനങ്ങളിൽ അവബോധം വളർത്തേണ്ടതുണ്ടെന്ന് ഇസ്രായേൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ കമ്മിറ്റിയുടെ തലവൻ ഡോ. ബോസ് റാസ് പറഞ്ഞു.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് പനിയും ചുണങ്ങും ഉള്ളവർ ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക