അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ദേശീയ ക്ഷേത്രമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
രാമക്ഷേത്രം ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കും. ജനങ്ങൾ ഈ ദിവസത്തിനായി കാത്തിരിക്കുകയാണെന്നും യോഗി. ക്ഷേത്ര ശ്രീകോവിലിന്റെ നിർമ്മാണത്തിന് അദ്ദേഹം തറക്കല്ലിടുകയും ആദ്യത്തെ കൊത്തുപണികൾ സ്ഥാപിക്കുകയും ചെയ്തു.
രണ്ട് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ഇന്ന് ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നും യോഗി കൂട്ടിച്ചേർത്തു. രാമക്ഷേത്രത്തിന് വേണ്ടിയുള്ള 500 വർഷത്തെ പോരാട്ടം അവസാനിച്ചെന്ന് പറഞ്ഞ യോഗി, ഇത് ഒരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്നും പറഞ്ഞു.
പതിനൊന്ന് പുരോഹിതന്മാരുടെ കാർമികത്വത്തിലായിരുന്നു പൂജാകർമങ്ങൾ നടന്നത്. രാജ്യമെമ്പാടുമുള്ള സന്യാസിമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക