സംസ്ഥാനത്ത് വലിയൊരു ഇടവേളയ്ക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കുകയാണ്. പുത്തൻ ഉടുപ്പും ബാഗും കുടയുമൊക്കെയായി കുരുന്നുകൾ ഉൾപ്പെടെ ഇന്ന് സ്കൂളുകളിൽ എത്തും. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് തന്നെ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല, കുട്ടികൾക്ക് സുരക്ഷിതമായ യാത്രയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന്റെ ഭാഗമായി “അധ്യയന വർഷത്തെ വരവേൽക്കാം, കരുതലോടെ” എന്നൊരു പ്രചരണ പരിപാടി സർക്കാർ ഏറ്റെടുക്കുകയാണ്.
മഴക്കാലമായി ഡെങ്കിപ്പനി വരാതെ സൂക്ഷിക്കാം
വിദ്യാർഥികൾ ഇടപെടുന്ന പൊതുസ്ഥലങ്ങൾ, ഗതാഗത സൗകര്യങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെ പ്രതിപാദിക്കുന്നതാണ് പ്രചരണ പരിപാടി. ഇതിനായുള്ള മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഉറക്കം കുറവാണോ? ഗാഢനിദ്രയ്ക്ക് 5 പൊടികൈകൾ
ഗതാഗത തടസ്സങ്ങളുണ്ടാക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും നീക്കണം. വിദ്യാലയങ്ങൾക്ക് സമീപം വാർണിംഗ് ബോർഡുകൾ, ട്രാഫിക് സൈൻ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കണം. സ്കൂൾ തുറക്കുന്ന ദിവസങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുത്. സ്കൂൾ ബസുകളിലെ കുട്ടികളുടെ എണ്ണം, വാഹനങ്ങളുടെ ഫിറ്റ്നസ്സ് എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കണം. സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്തി നിരോധിത വസ്തുക്കൾ, ലഹരി പദാർത്ഥങ്ങൾ എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
സ്കൂളുകളിലും പരിസരങ്ങളിലും അപകടകരമായ നിലയിലുള്ള മരച്ചില്ലകൾ വെട്ടിമാറ്റണം. അപകടകരമായ നിലയിൽ മരങ്ങൾ നിൽക്കുന്നുണ്ടെങ്കിൽ അവ മുറിച്ചുമാറ്റണം. ഇലക്ട്രിക് പോസ്റ്റിൽ വയർ, കമ്പി എന്നിവ താഴ്ന്നു കിടക്കുന്നുണ്ടെങ്കിൽ അപാകത പരിഹരിച്ചു സുരക്ഷ ഉറപ്പാക്കണം. സ്റ്റേ വയർ, ഇലക്ട്രിക് കമ്പികൾ മുതലായവ പരിശോധിച്ച് അപകട സാധ്യതയില്ലെന്ന് ഉറപ്പാക്കണം.കോവിഡ് കാലത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നമ്മുടെ വിദ്യാഭ്യാസ രംഗം പൂർവാവസ്ഥയിലേക്ക് തിരിച്ചെത്തുന്ന ഘട്ടം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക