ഭരണമാകെ അനിശ്ചിതത്വത്തിലായിരിക്കുകയാണ് മഹാരാഷ്ട്രയിൽ. ശിവസേനയുടെ 3 മന്ത്രിമാരടക്കം 22 എംഎൽഎമാരെ ഒളിവിലാണ്. അധികാരം പിടിച്ചടക്കുവാനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് ഇതെന്നും വാർത്തകൾ ഉയർന്നിട്ടുണ്ട്. സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിൽ എംഎൽഎമാർ ഉള്ളതായും സൂചനകൾ വന്നിരുന്നു.
രാഷ്ട്രപതി തെരഞ്ഞെടുപ്പ്, തന്റെ മത്സരിക്കുവാനുള്ള സന്നദ്ധത അറിയിച്ച് യശ്വന്ത് സിന്‍ഹ
മാത്രമല്ല, ബിജെപിയുടെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്വി , ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ എന്നിവർ ഇവർക്കൊപ്പം ഉണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുവാനുള്ള ബിജെപിയുടെ ശ്രമമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് . എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക