ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാൻ ജര്‍മനിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ രാഷ്ട്രത്തലവന്മാര്ക്കു സമ്മാനിച്ചത് ഇന്ത്യയുടെ സാംസ്കാരിക, കരകൗശല പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കള്‍.
ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലെയും മറ്റുചില സംസ്ഥാനങ്ങളിലെയും തനതു കരകൗശലവസ്തുക്കളാണിവ.വാരാണസിയിലെ സവിശേഷ കരകൗശലവിദ്യയായ ഗുലാബി മീനാകാരിയിലുള്ള ബ്രൂച്ചും കഫ്ലിങ്ക് സെറ്റുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചത്.
മൊറാദാബാദില്‍നിന്നുള്ള ചിത്രപ്പണിചെയ്ത ഓട്ടുമൊന്ത ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനും നിസാമാബാദിലുണ്ടാക്കിയ കറുത്ത മണ്‍പാത്രങ്ങള്‍ ജപ്പാന് പ്രധാനമന്ത്രി യോഷിഹിഡെ സുഗയ്ക്കും നല്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു നല്‍കിയത് പ്ലാറ്റിനം പൂശി കൈകൊണ്ടു ചിത്രമെഴുതിയ ചായപ്പാത്രങ്ങള്‍.
ലഖ്നൗവിലെ സര്‍ദോസി ചിത്രപ്പണിചെയ്ത പെട്ടിക്കുള്ളിലാക്കിയ പ്രകൃതിദത്ത സുഗന്ധദ്രവ്യം ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിനു നല്കി. ആഗ്രയില്‍നിന്നുള്ള മാര്‍ബിളില്‍ത്തീര്‍ത്ത അലങ്കാരവസ്തു ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗിക്കും കശ്മീരിന്റെ സ്വന്തം പട്ടുപരവതാനി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക