സാൻ ഫ്രാൻസിസ്കോ: വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാത്തതിനാൽ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാനുള്ള 4400 കോടി ഡോളറിന്റെ (44 ബില്യൺ ഡോളർ) കരാർ അവസാനിപ്പിക്കുകയാണെന്ന് ഇലോൺ മസ്ക്.
ഏപ്രിലിൽ, ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) വാഗ്ദാനം ചെയ്തായിരുന്നു ട്വിറ്റർ ഏറ്റെടുക്കുകയാണെന്ന് മസ്ക് അറിയിച്ചത്.
വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായുള്ള അഭ്യർഥനകളോട് പ്രതികരിക്കാൻ ട്വിറ്റർ വിസമ്മതിച്ചുവെന്നും കരാറിലെ ഒന്നിലധികം വ്യവസ്ഥകള്‍ ട്വിറ്റർ ലംഘിച്ചുവെന്ന് മസ്കിന്റെ അഭിഭാഷകർ പറഞ്ഞു.
എന്നാൽ, മസ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റർ അറിയിച്ചു. മസ്കുമായി സമ്മതിച്ച വിലയിലും നിബന്ധനകളിലും ഇടപാട് അവസാനിപ്പിക്കാൻ ട്വിറ്റർ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്ന് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടെയ്ലോ പറഞ്ഞു.
ഇടപാട് പൂർത്തിയാക്കിയില്ലെങ്കിൽ മസ്ക് ഒരു ബില്യൺ ഡോളർ ബ്രേക്ക്-അപ്പ് ഫീസ് നൽകണമെന്നാണ് ഇടപാടിന്റെ നിബന്ധനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക