സംസ്ഥാനത്ത് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അഭിപ്രായപ്പെട്ടു. ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്നും ചിത്രം ഒടിടിയ്ക്ക് നൽകുന്ന സമയപരിധി വർധിപ്പിക്കണമെന്നും സംഘടന വ്യക്തമാക്കി. ഇക്കാര്യം സംബന്ധിച്ച് വിലയിരുത്തുന്നതിനായി ഇന്ന് കൊച്ചിയിൽ യോഗം ചേരും.
നഗ്നനായി പോസ് ചെയ്ത് രൺവീർ സിംഗ്, താരത്തിനെതിരെ മുംബൈ പോലീസിൽ പരാതി
ഇപ്പോൾ തിയേറ്ററിൽ സിനിമകൾ പ്രദർശനത്തിന് എത്തിയതിനു പിന്നാലെ തന്നെ ഒടിടിയ്ക്ക് കൈമാറുന്ന പ്രവണതയുണ്ട്. ഈ രീതി അവസാനിപ്പിക്കണം. തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 42 ദിവസങ്ങൾക്ക് ശേഷം ഒടിടിക്ക് നൽകുകയാണ്. കരാറുകൾ ലംഘിച്ചും പല ചിത്രങ്ങളും ഇത്തരത്തിൽ ഒടിടിയിൽ എത്തുന്നുണ്ട്. യോഗത്തിൽ ഇക്കാര്യം ഫിയോക് വ്യക്തമാക്കും.
വില പ്രഖ്യാപനത്തിന് മുൻപേ ഗ്രാൻഡ് ബുക്കിങ്ങുമായി ഗ്രാൻഡ് വിറ്റാര
ഒടിടിക്ക് നൽകുന്ന സമയപരിധി 56 ദിവസമാക്കണമെന്ന ആവശ്യം ഇതുവരെ ഫിലിം ചേംബർ പരിഗണിച്ചിട്ടില്ല. എന്നാൽ ഇക്കാര്യം വീണ്ടും ശക്തമായി തന്നെ ഉന്നയിക്കാനാണ് ഫിയോകിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക