‘സോഷ്യല്‍മീഡിയയില്‍ മിന്നണതെല്ലാം പൊന്നല്ല’ എന്ന ഫേസ്ബുക് പോസ്റ്റിലൂടെ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് കേരളം പോലീസ്. ബലാല്‍സംഗ പരാതിയില്‍ റീല്‍സ് താരം ചിറയിന്‍കീഴ് സ്വദേശി വിനീത് അറസ്റിലായതിന് പിന്നാലെയാണ് പോലീസിന്റെ പോസ്റ്റ്. അപരിചിതമോ കൃത്രിമമെന്ന് തോന്നുന്നതോ ആയ പ്രൊഫൈലിലെ സൗഹൃദക്ഷണം കഴിവതും സ്വീകരിക്കരുതെന്ന മുന്നറിയിപ്പും പൊലീസ് നല്കുന്നു.
പോലീസിലെ ജോലി രാജിവച്ച് ഒരു ചാനലില്‍ ജോലി ചെയ്യുകയാണെന്നാണ് വിനീത് പലരോടും പറഞ്ഞിരുന്നത്. എന്നാല്‍ പ്ലസ് ടുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷം, അവര്‍ക്ക് വേറെ ആള്‍ക്കാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതി നടിക്കും. തുടര്‍ന്ന് ഇയാള്‍ക്ക് തന്നെ വിശ്വാസം വരാന്‍ വേണ്ടി, പെണ്‍കുട്ടി ഇമെയില്‍, ഇന്‍സ്റ്റഗ്രാം ഐഡികളും പാസ്വേര്‍ഡുമടക്കം നല്‍കും. പിന്നെ ആ പെണ്‍കുട്ടിയുടെ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യും. പിന്നീട് സമ്മര്‍ദം വഴി പെണ്‍കുട്ടികള്‍ക്ക് ഇയാള്‍ പറയുന്നത് അനുസരിക്കേണ്ടി വരികയായിരുന്നു പതിവ്; പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക