ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തും അദ്ദേഹത്തിന്റെ മുൻ കാമുകിയും ബോളിവുഡ് താരവുമായ ഉർവശി റൗട്ടേലയും തമ്മിലുള്ള വാക്പോര് തുടരുന്നു.
ഋഷഭ് പന്ത് തനിക്കായി ഹോട്ടലിലെത്തി ദീർഘനേരം കാത്തിരുന്നുവെന്ന് സൂചിപ്പിച്ച് ഉർവശി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് ഉടലെടുത്ത വാക്പോരാണ് ഇപ്പോഴും തുടരുന്നത്.
പ്രശ്നം സജീവമായി നിൽക്കുന്നതിനിടെ ഋഷഭ് പന്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വാക്പോരിലെ ഏറ്റവും ഒടുവിലെ സംഭവം.
ആരുടെയും പേര് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും, സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ പന്ത് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ ഉന്നം ഉർവശിയാണെന്നാണ് ആരാധകരുടെ പക്ഷം.
‘നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളിൽ അധികം തലപുകയ്ക്കരുത്’ എന്നാണ് പന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി. ‘കൊച്ചു സഹോദരൻ പോയി ബാറ്റും ബോളും കളിക്കൂ’ തുടങ്ങിയ പരാമർശങ്ങളുമായി പ്രകോപിപ്പിച്ച ഉർവശിക്കുള്ള മറുപടിയാണ് പന്ത് പങ്കുവച്ച ഈ സ്റ്റോറിയെന്ന് ആരാധകർ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക