പത്തനംതിട്ട: നരബലി കേസില്‍ പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ തുടരുന്നു. സ്ത്രീകളുടെ മാംസം റഫ്രിജറേറ്ററിൽ സൂക്ഷിച്ചെന്നു പ്രതികൾ. 10 കിലോയിലേറെ മാംസം കുക്കറിൽ വേവിച്ചതായും പ്രതികളായ ഭഗവൽസിങ്ങും ലൈലയും മൊഴി നൽകി.
തിരുമ്മൽ കേന്ദ്രത്തിൽവച്ചാണു മൃതദേഹങ്ങൾ വെട്ടിനുറുക്കിയത്. കൊലയ്ക്ക് ശേഷം മുഹമ്മദ് ഷാഫി പുറത്തുപോയിരുന്നു. മാംസം വേവിച്ച പാത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കിടെ പ്രതികൾ പൊലീസിനു ചൂണ്ടിക്കാട്ടി.
2 സ്ത്രീകളുടെ ആന്തരികാവയവങ്ങളും ചില ശരീര ഭാഗങ്ങളും ഇത്തരത്തിൽ ഫ്രിജിൽ സൂക്ഷിച്ചിരുന്നു. ഫ്രിജിലെ ഫ്രീസറിൽ സൂക്ഷിച്ച മാംസമാണ് പിന്നീട് മറ്റൊരു കുഴിയുണ്ടാക്കി അതിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക