ഓർമ്മകൾ വേട്ടയാടിയ ഒരു ദിവസത്തെ കുറിച്ച് വിവരിച്ച് നടൻ ഹരീഷ് പേരടി . ഒരു കാരവനിലും കിട്ടാത്ത കോഴിക്കോടിന്റെ നന്മയുടെ കുളിരുണ്ടായിരുന്നു അതിനെന്നും ഹരീഷ് കുറിച്ചു .
ഹരീഷ് എഴുതിയ കുറിപ്പ് ഇങ്ങനെ —
ജനിച്ചു വളർന്ന കോഴിക്കോട്ടെ ചാലപ്പുറത്തും മൂര്യാടിലും തളിയിലും ഓക്കെയായിരുന്നു ഇന്നലെ ഷൂട്ടിംങ്..മൂര്യാടിലെ യൂണിയൻ സഹോദരൻമാരുടെ ആവിശ്യ പ്രകാരം ആ തൊഴിലാളി യൂണിയൻ ഷെഡിൽ കയറിയിരുന്ന് വിശ്രമിച്ചപ്പോൾ ഒരു കാരവണിലും കിട്ടാത്ത കോഴിക്കോടിന്റെ നന്മയുടെ കുളിരുണ്ടായിരുന്നു അതിന്.
അവിചാരിതമായി ഒന്നാം ക്ലാസ്സുമുതൽ കൂടെ പഠിച്ച ഞങ്ങളുടെ സാമൂതിരി ഹൈസ്കൂളിന്റെ മുന്നിലുള്ള സുരേഷിന്റെ പീടികയിലും ഷൂട്ടുണ്ടായിരുന്നു…
അങ്ങിനെ സുരേഷും സിനിമയിലെ കഥാപാത്രമായി…പഠിക്കുന്ന കാലത്ത് അച്ഛന്റെ ഹോട്ടലിലെ കായപ്പം Interval ന് പൊതിഞ്ഞ് കൊണ്ടുതരുന്ന മുതലാണ് ഇത് …നടന്ന റോഡുകൾ,കളിച്ച മൈതാനം,ചാരിനിന്ന ഇലട്രിക്ക് പോസ്റ്റുകൾ,കയറിയിരുന്ന മതിലുകൾ,സ്നേഹ സന്ദേശങ്ങൾ അയച്ച തപാൽ പെട്ടി…എനിക്ക് വയ്യ..ഓർമ്മകൾ വേട്ടയാടിയ ഒരു ദിവസം..
പ്രതികരിക്കാൻ ഇവിടെ എഴുതുക