സീതാപുർ: യുവതിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച സംഭവം ഉത്തർപ്രദേശിലും.
മദ്യപാനിയായ ഭാര്യ വഞ്ചിക്കുകയാണെന്ന സംശയത്തിൽ ഭർത്താവും സുഹൃത്തും ചേർന്നാണ് ക്രൂരകൃത്യം ചെയ്തത്. ഇരുവരെയും ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
ഗുലാഹിര സ്വദേശിനിയായ സ്നേഹ എന്നു വിളിക്കുന്ന ജ്യോതിയുടെ മൃതദേഹ ഭാഗങ്ങൾ ഈ മാസം എട്ടിനാണ് പലയിടങ്ങളിൽ നിന്നായി സീതാപുർ പൊലീസ് കണ്ടെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജ്യോതിയുടെ ഭർത്താവ് പങ്കജ് മൗരിയയും സുഹൃത്ത് ദുർജൻ പാസിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.
സുഹൃത്തിനൊപ്പം ചേർന്ന് താനാണ് കൊലപാതകം നടത്തിയതെന്ന് പങ്കജ് പൊലീസിനോടു സമ്മതിച്ചു. 10 വർഷം മുൻപാണ് പങ്കജ് ജ്യോതിയെ വിവാഹം ചെയ്തത്. ജ്യോതി സ്ഥിരം മദ്യപാനിയായിരുന്നുവെന്നാണ് പങ്കജിന്റെ വാദം.
മദ്യപിച്ച് മറ്റുള്ളവരുടെ വീടുകളിൽ രാത്രി തങ്ങുന്നത് ജ്യോതി പതിവാക്കിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ പങ്കജ് തീരുമാനിച്ചത്. തുടർന്ന് സുഹൃത്തിന്റെ സഹായത്തോടെ കൃത്യം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക