FIFA WC 2022: 2022 ഫുട്ബോൾ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സെർബിയയെ 2-0 ന് പരാജയപ്പെടുത്തി ബ്രസീലിന് വിജയത്തുടക്കം. എന്നാൽ അതേ മത്സരത്തിൽ അവരുടെ സ്റ്റാർ താരം നെയ്മർ ജൂനിയറിന്റെ വലത് കണങ്കാലിന് പരിക്കേറ്റത് അവർക്ക് വലിയ തിരിച്ചടിയായി.
ഇതാണ് തിങ്കളാഴ്ച സ്വിറ്റ്സർലൻഡിനെതിരായ രണ്ടാം മത്സരം കളിക്കാൻ കഴിയാത്തത്. ഇപ്പോഴിതാ നെയ്മർ തന്റെ കണങ്കാൽ വീർത്ത ചിത്രം പോസ്റ്റ് ചെയ്യുകയും തിരിച്ചുവരവിനെ കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും ടീം ഡോക്ടർമാർ അദ്ദേഹത്തിന്റെ മടങ്ങിവരവിനെ സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
തന്റെ കരിയറിലെ ‘ഏറ്റവും ദുഷ്കരമായ നിമിഷങ്ങളിലൊന്നാണ്’ താൻ അഭിമുഖീകരിക്കുന്നതെന്ന് നെയ്മർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
എന്നാൽ തിരിച്ചുവരവിന്റെ സാധ്യതകളിൽ ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു. ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ തന്റെ കണങ്കാൽ വീർത്ത രണ്ട് ചിത്രങ്ങൾ അദ്ദേഹം കാണിച്ചു.
സഞ്ജു സാംസണെ ബിസിസിഐയ്ക്ക് വിശ്വാസമില്ലേ? പ്ലെയിംഗ് 11-ൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആരാധകരുടെ പ്രതികരണം
എനിക്ക് പരിക്കേറ്റു. എനിക്കും വേദനയുണ്ട്. പക്ഷേ, എനിക്ക് തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം എന്റെ രാജ്യത്തെയും എന്റെ സഹതാരങ്ങളെയും സഹായിക്കാൻ സാധ്യമായതെല്ലാം ചെയ്യും.ഈ ലോകകപ്പിനായി താൻ വളരെക്കാലമായി കാത്തിരിക്കുകയാണെന്നും നെയ്മർ പറഞ്ഞു.
പരിക്ക് കാരണം നെയ്മർ എപ്പോഴും നിർഭാഗ്യവാനായിരുന്നു. 2014 ലോകകപ്പിൽ കൊളംബിയയ്ക്കെതിരായ ക്വാർട്ടർ ഫൈനലിൽ നടുവിനേറ്റ പരിക്ക് അദ്ദേഹത്തെ ടൂർണമെന്റിൽ നിന്ന് പുറത്താക്കി. പിന്നീട് സെമിയിൽ ജർമ്മനിക്കെതിരെ 1-7ന് ബ്രസീൽ തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക