ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) സൈബർ ആക്രമണത്തെ തുടർന്ന് നഷ്ടമായ ഇ-ഹോസ്പിറ്റൽ ഡേറ്റ പുനഃസ്ഥാപിച്ചു.
എന്നാൽ ഡേറ്റയുടെ ആധിക്യം അധികമായതിനാൽ ഓൺലൈൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കൂടുതൽ സമയമെടുക്കും. ഇതോടെ തുടർച്ചയായ എട്ടാം ദിവസവും ഒപി, ഐപി, ലാബ് പ്രവർത്തനങ്ങൾ എന്നിവ ജീവനക്കാർ നേരിട്ട് ചെയ്യണം.
മറ്റു ഇന്റർനെറ്റ് സേവനങ്ങൾക്കുൾപ്പെടെ പൂർണ വിലക്ക് ആശുപത്രിയിൽ ഉണ്ടെന്നാണ് വിവരം. അതിനിടെ, സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയ രണ്ട് സിസ്റ്റം അനലിസ്റ്റുകളെ സസ്പെൻഡ് ചെയ്തു.
പ്രവർത്തനങ്ങൾ ഓൺലൈൻ അല്ലാതായതോടെ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്.
4 കോടിയോളം രോഗികളുടെ വിവരങ്ങൾ ഉൾപ്പെടുന്ന സെർവർ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണു പ്രവർത്തനരഹിതമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക