കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗേറ്റിനു സമീപം യുവതിയെയും കുഞ്ഞിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. സിൽക്ക് ബസാർ കൊല്ലം വളപ്പിൽ പ്രവിത (35), മകൾ അനിഷ്ക (8 മാസം) എന്നിവരാണു മരിച്ചത്.
കുഞ്ഞിനെയുമെടുത്ത് യുവതി കൊച്ചുവേളി– ലോകമാന്യ തിലക് എക്സ്പ്രസ് ട്രെയിനിനു മുൻപിൽ ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കേൾവി, സംസാര വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് 3 വകുപ്പുകളിലായി 3 ജീവപര്യന്തവും 10 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ
ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. നാരായണന്റെയും സതിയുടെയും മകളാണു പ്രവിത. ഭർത്താവ്: സുരേഷ് ബാബു. അനാമിക മറ്റൊരു മകളാണ്. സഹോദരൻ: പ്രബീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക