മുംബൈ: മുംബൈ നഗരം മഹാരാഷ്ട്രയുടെ ഭാഗമാണെന്നും ആരുടെയും അച്ഛന്റെ വകയല്ലെന്നും ദേവേന്ദ്ര ഫഡ്നാവിസ്. മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കണം എന്ന മധു സ്വാമിയുടെ ആവശ്യത്തോടായിരുന്നു പ്രതികരണം.
മുംബൈ കേന്ദ്രഭരണ പ്രദേശമാക്കണം എന്ന കർണാടക മന്ത്രിയുടെ പരാമർശത്തെ ഫഡ്നാവിസ് അപലപിച്ചു. വിഷയത്തിൽ കർണാടകയ്ക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും മഹാരാഷ്ട്ര കത്ത് അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടകയും മഹാരാഷ്ട്രയും തമ്മിൽ അതിർത്തി തർക്കം രൂക്ഷമാണ്. രണ്ടിടത്തും ബിജെപിയാണു ഭരിക്കുന്നതെങ്കിലും പ്രശ്ന പരിഹാരത്തിനു സാധ്യത തെളിഞ്ഞിട്ടില്ല.
‘‘മുംബൈ മഹാരാഷ്ട്രയുടെ സ്വന്തമാണ്, അല്ലാതെ ആരുടെയും അച്ഛന്റെ വകയല്ല. മുംബൈയ്ക്കു വേണ്ടി ആരെങ്കിലും അവകാശം ഉന്നയിച്ചാൽ ഞങ്ങൾ സഹിക്കില്ല. ഞങ്ങളുടെ വിഷമം കർണാടകയെയും കേന്ദ്ര ആഭ്യന്ത്ര മന്ത്രിയെയും അറിയിക്കും.’’– നിയമസഭയിൽ ഫഡ്നാവിസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക