ദുബൈ: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് അടുത്ത വർഷം മുതൽ സമ്പൂർണ നിരോധനം ഏർപ്പെടുത്താനൊരുങ്ങി യുഎഇ. 2024 ജനുവരി 1 മുതൽ പദ്ധതി നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഇറക്കുമതി, നിർമ്മാണം, വിതരണം എന്നിവയും നിരോധിക്കും.
കപ്പുകൾ, പ്ലേറ്റുകൾ, കട്ട്ലറികൾ, കണ്ടെയ്നറുകൾ, ബോക്സുകൾ തുടങ്ങിയ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും 2026 ജനുവരി 1 മുതൽ രാജ്യത്ത് നിരോധിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി കഴിഞ്ഞ വർഷം വിവിധ എമിറേറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പ്ലാസ്റ്റിക് നിരോധനത്തിനു മുന്നോടിയായുള്ള നിയന്ത്രണങ്ങളാണിവയെന്നും അധികൃതർ വെളിപ്പെടുത്തിയിരുന്നു. എന്നിരുന്നാലും, ഇതാദ്യമായാണ് രാജ്യത്തുടനീളം നിരോധനം കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക