കോഴിക്കോട്: ആവിക്കൽ, കോതി എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിർമ്മാണത്തിൽ നിന്ന് പിന്മാറാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. അമൃത് പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെ നിർമ്മാണവുമായി മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് വ്യക്തമാക്കി.
ആവിക്കൽതോടിലെ മാലിന്യക്കൂമ്പാരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. മാലിന്യ പ്ലാന്റ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ പ്രതികാര മനോഭാവത്തോടെയാണ് കോർപ്പറേഷൻ പെരുമാറുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക