അമൃത്സർ: വിഘടനവാദി നേതാവും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനുമായ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പഞ്ചാബ് പൊലീസിന് തിരിച്ചടി. അമൃത്പാൽ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളും മറ്റ് ചിലരും ഇപ്പോഴും ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിഘടനവാദി നേതാവുമായി അടുപ്പമുള്ള 78 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്പാലിനെ പിടികൂടാൻ ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്ന് ഉച്ചവരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക