കോഴിക്കോട്: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള ദേശീയ ശാസ്ത്രമേളയുടെ പേരിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്റെ പേര് മാറ്റിയതിനെതിരെ എം.കെ രാഘവൻ എം.പി. ഇന്ത്യയുടെ ആത്മാവ് കണ്ടെത്തിയ നേതാവ് നെഹ്റു എവിടെയാണ്, ബി.ജെ.പി നേതാക്കൾ എവിടെയാണ്. നെഹ്റുവിന്റെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും അവർക്ക് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജവഹർലാൽ നെഹ്റു നാഷണൽ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് എൻവയോൺമെന്റ് എക്സിബിഷൻ എന്നതിനു പകരം ബാൽ വൈജ്ഞാനിക് പ്രദർശിനി അഥവാ ബിവിപി എന്നാണ് പുനർനാമകരണം ചെയ്തത്. ശാസ്ത്രമേളയ്ക്ക് ‘ബിവിപി’ എന്ന് പേരിട്ട് ക്രമേണ ‘എബിവിപി’ എന്ന് പേരിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും രാഘവൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക