സ്ഥാനക്കയറ്റത്തിനായി പരീക്ഷ എഴുതുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ പ്രീസ്കൂൾ കാലം മുതൽ രണ്ടാംക്ലാസ് വരെയുള്ള കാലയളവിൽ കുട്ടികൾക്ക് പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്ന് വിദഗ്ധ സമിതി വ്യക്തമാക്കി. കരട് ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് തയാറാക്കാൻ നിയോഗിച്ച് സമിതിയാണ് ഇക്കാര്യം നിർദേശിച്ചത്. ഐ.എസ്.ആർ.ഒ മുൻ മേധാവി കെ. കസ്തൂരിരംഗൻ നേതൃത്വം നൽകുന്ന സമിതിയാണ് പാഠ്യപദ്ധതി പരിഷ്കരണ ചട്ടക്കൂടിന് നേതൃത്വം നൽകുന്നത്.
ക്വീൻ, കളർപടം എന്നിവയ്ക്ക് ശേഷം അശ്വിൻ ജോസ്; അനുരാഗം’ ടീസർ പുറത്തിറങ്ങി
മൂന്നാം ക്ലാസ് മുതൽ എഴുത്തു പരീക്ഷ നടത്താമെന്നും പരീക്ഷകൾ പോലെയുള്ള മൂല്യ നിർണയം നടത്തുന്ന രീതികൾ കുട്ടികൾക്ക് ഒരു ബാധ്യതയായി മാറരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ആ പ്രായത്തിൽ കുഞ്ഞുങ്ങൾ മറ്റു പല കാര്യങ്ങളുമാണ് ആഗ്രഹിക്കുന്നത്. അവർ അതെല്ലാം പ്രകടിപ്പിക്കുന്നതും വ്യത്യസ്ത രീതിയിലാണ്.
പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഒരു ഹെൽത്തി സൂപ്പ് റെസിപ്പി ഇതാ
കുഞ്ഞുങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും വിലയിരുത്താനുമായി വേറിട്ട മൂല്യനിർണയ രീതികളാണ് അധ്യാപകർ കണ്ടെത്തേണ്ടതെന്നും സമിതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക