കർഷകർ ഉൽപാദിപ്പിക്കുന്ന എല്ലാ നെല്ലും പരിധിയില്ലാതെ സംഭരിക്കുവാൻ പാഡി മാർക്കറ്റിംഗ് ഓഫീസർമാർക്ക് സപ്ലൈകോ നിർദേശം നൽകി. പാടശേഖരങ്ങളിൽ നെല്ലിന്റെ ഉത്പാദനം ശരാശരി വിളവിലും അധികമുണ്ടെന്ന് ബോധ്യപ്പെട്ടാൽ ആ വിവരം അതത് കൃഷി ഓഫീസറെ ഉടൻ അറിയിക്കണം. അധിക വിളവ് സംബന്ധിച്ച് കൃഷി ഓഫീസറിൽ നിന്ന് സാക്ഷ്യപത്രം ലഭ്യമായ ശേഷം പി ആർ എസ് അംഗീകരിക്കണമെന്നും സപ്ലൈകോ ഉത്തരവിൽ പറയുന്നു.
പാടത്തും വീട്ടുമുറ്റത്തും വരാന്തയിലും മറ്റും ചാക്കിലാക്കി സൂക്ഷിച്ചിട്ടുള്ള നെല്ലിൽ ഈർപ്പം തട്ടാതെ സൂക്ഷിക്കണം. ഓരോ തവണ നെല്ല് ഉണക്കിയെടുക്കാനും കൃഷിക്കാർ അധിക ചെലവ് വഹിക്കണം.
മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളിലേക്ക് എല്ലാ വാഹനങ്ങളും മാറിയതായി മാരുതി സുസുക്കി
നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ഒട്ടേറെ കർഷകർ പാടത്തും മുറ്റത്തുമെല്ലാം ടാർപോളിൻ ഷീറ്റിട്ടാണ് നെല്ല് മൂടി വച്ചിരിക്കുന്നത്. പലസ്ഥലങ്ങളിലും നെല്ല് പരിശോധന പോലും പൂർത്തിയാക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക