ആലപ്പുഴ: കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്കു കടന്നു വരുന്നതെന്ന് മുൻ മന്ത്രി ജി സുധാകരൻ. സിനിമാ മേഖലയിൽ വരുന്ന കോടിക്കണക്കിനുരൂപയുടെ ഉറവിടം ആർക്കുമറിയില്ല. കൂടാതെ നടീ നടന്മാരിൽ പലരും മയക്കുമരുന്നിന് അടിമകളാണെന്ന ഗുരുത ആരോപണവും സുധാകരൻ ഉന്നയിച്ചു. ജോൺ ഏബ്രഹാം സ്മാരക സമിതിയുടെ ‘ജോൺ ഏബ്രഹാം അനുസ്മരണവും കവിയരങ്ങും’ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മലയാളത്തിലിപ്പോൾ നല്ല സിനിമകൾ കുറവാണ്. ആസുരശക്തികൾ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളിൽ കൂടുതലും കാണുന്നത്. വിഭ്രാന്തമായ മായികലോകത്തേക്ക് ജനങ്ങളെ കൊണ്ടുപോകുന്ന തരത്തിലുള്ളവ. ചിലവ് കുറഞ്ഞതും കഥയുള്ളതുമായ സിനിമകളുണ്ടാകണം. സമൂഹത്തിന്റെ ക്രിയാത്മകവും സോദ്ദേശ്യപരവുമായ വികസനത്തിനായി സിനിമയെ ഉപയോഗിച്ചെന്നതാണ് ജോൺ എബ്രഹാമിന്റെ സവിശേഷത. സാമൂഹിക പ്രതിബദ്ധതയും കലാമൂല്യവും ഉള്ളവയാണ് അദ്ദേഹത്തിന്റെ സിനിമകൾ,’ സുധാകരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക