സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ലെന്നും തന്നെ മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്നും നടന് ധര്മ്മജന് ബോള്‍ഗാട്ടി. വേഷത്തിനായി ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ലെന്നും തനിക്ക് പരാതിയില്ലെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് അഭിമുഖത്തിൽ നല്കിയ താരം പറഞ്ഞു.
നാട്ടിന്‍പുറത്ത് ജീവിച്ച് വളര്‍ന്നതാണ്. മിമിക്രി, കാസറ്റ്, ഷോ എഴുത്ത്, ടിവി അങ്ങനെയാണല്ലോ വന്നത്. പെട്ടെന്ന് വന്നതല്ല, പടി പടിയായി വന്നതാണ്. പെട്ടെന്ന് പൊട്ടി മുളച്ച ആളല്ല. പതുക്കെ പതുക്കെ കഷ്ടപ്പട്ടാണ് വന്നത്. സിനിമയിലും ചാന്‍സ് ചോദിച്ചിട്ടില്ല. ദിലീപേട്ടനായിട്ടാണ് കൊണ്ടു വന്നതായിരുന്നു. മിമിക്രിയിലും ഒരിടത്തും ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ല. എഴുത്തായിരുന്നു മേഖല. ഒരു ഘട്ടത്തില്‍ അഭിനയത്തിലേക്ക് വഴുതി വീണതാണെന്നും ധര്മ്മജന് വ്യക്തമാക്കി.
എന്നാല്‍ താന്‍ ഇനി മുതല്‍ ചാന്‍സ് ചോദിക്കുമെന്നും നല്ല വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണതെന്നും ധര്മ്മജന് പറയുന്നു. ഇനി ചോദിക്കണം എന്ന് ആഗ്രഹമുണ്ട്. ഇനി ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്. ജയനൊക്കെ ഇപ്പോഴും ചാന്‍സ് ചോദിക്കും. നല്ല വേഷങ്ങള്‍ കിട്ടാന്‍ അവനൊക്കെ ഇപ്പോഴും ചോദിക്കും. എന്റെ ക്യാരക്ടറിന്റെ പ്രശ്നമാകും. ചോദിച്ചിട്ടില്ല. പക്ഷെ ഇനി ചോദിക്കണം, നല്ല വേഷം കിട്ടുമോ? ധര്മ്മജന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക