വ്യാജ ഡിഗ്രി കേസിലെ പ്രതിയെ പിടിക്കാൻ 15 ദിവസം കേരള പൊലീസ് എടുത്തു എന്ന് പറഞ്ഞാൽ അത് തന്നെ ഒരു വലിയ കള്ളക്കളിയാണെന്ന പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്
പ്രതിയെ സഹായിക്കാൻ വളരെ ബോധപൂർവ്വം സർക്കാർ തലത്തിൽ നടത്തിയ ഇടപെടൽ കൊണ്ടാണ് 15 ദിവസമായിട്ടും വിദ്യയെ പിടിക്കാൻ കഴിയാതെ പോയത് എന്നും ഇന്നലെ അവരെ കസ്റ്റഡിയിലെടുത്തു എന്ന് പറയുന്നത് ഒരു നാടകമാണ് എന്നും ചെന്നിത്തല പറഞ്ഞു.
ഈ പതിനഞ്ച് ദിവസം കൊണ്ട് തെളിവുകൾ നശിപ്പിക്കാനുള്ള അവസരമാണ് പ്രതിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പൊലീസും പ്രതിയും ചേർന്നുള്ള നാടകമാണ് ഇത്. പൊലീസ് വിചാരിച്ചാൽ ഇതുപോലൊരു പ്രതിയെ പിടിക്കാൻ യാതൊരു പ്രയാസവുമില്ല. അതുപോലെ തന്നെയാണ് നിഖിൽ ഒളിവിൽ കഴിയുന്നത്. തെളിവ് നശിപ്പിക്കാൻ എല്ലാ സാഹചര്യവും ഒരുക്കിയിട്ട് മാത്രമേ പൊലീസ് പിടിക്കുകയുള്ളൂ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക