കൊല്ലം സുധിയുടെ മരണത്തിനു കാരണമായ അപകടത്തിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരെ മോചിതരായിട്ടില്ല. അപകടത്തിൽ ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർ ഇപ്പോഴും പരിക്കേറ്റ് ചികിത്സയിലാണ്. സുധിയുടെ ഓർമ്മകൾ ഇപ്പോഴും സഹപ്രവർത്തകരെ അലട്ടുകയാണ്. അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്.
ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. പരിക്കുകൾ ഭേദമായി ശക്തമായി തിരികെ വരും എന്നാണ് മഹേഷ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
ഇപ്പോൾ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മഹേഷിനെ കാണാനെത്തിയിരിക്കുകയാണ് എംഎൽഎ ഗണേഷ് കുമാർ. “ഒന്നും പേടിക്കണ്ട, എന്ത് ആവശ്യങ്ങൾക്കും ഞങ്ങൾ ഒപ്പമുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നാണെങ്കിലും എന്റെ ഭാഗത്തുനിന്നാണെങ്കിലും എല്ലാ സഹായത്തിനും ഞങ്ങൾ ഒപ്പമുണ്ടാകും. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ ചോദിക്കാം. ഞാൻ ഡോക്ടർമാരോട് സംസാരിക്കുന്നുണ്ട്. എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം. സാമ്പത്തികം ഓര്‍ത്ത് നിങ്ങള്‍ പേടിക്കണ്ട എന്നാണ് എംഎൽഎ ഗണേഷ് കുമാർ മഹേഷിന് ഉറപ്പു നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക